Wednesday, November 21, 2012

ഗസ്സ യുടെ തേങ്ങലുകള്‍






ഗസ്സയുടെ തേങ്ങലുകള്‍
ദിഗന്തങ്ങള്‍ ഭേദിച്ച് പോകുന്നു
അഭിനവ ഫറോവമാരുടെ
മന്ദസ്മിതത്തിനു
ചോരയുടെ മണം .

ഗസ്സയില്‍ കുരുതി നിലങ്ങള്‍
തീര്ത്തവരെയോന്നായ്
സമുദ്രത്തിന്നഗാതതയിലേക്ക്
എന്നെന്നെക്കുമായി കൊണ്ട് പോകുന്നൊരുനാള്‍
ദൈവീക നീതി
ഓരോ അനാഥമാക്കപെട്ട പൈതങ്ങളെയും
കെട്ടിപ്പുണരുക തന്നെ ചെയ്യും..

നിസ്സഹായാരാം മനുഷ്യര്‍ക്ക്‌ നേരെ
തീ ഗോളങ്ങള്‍ ഉതിര്‍ത്ത രക്ഷസന്മാരോടും
സ്രിഗാല തന്ത്രങ്ങള്‍ മെനഞ്ഞ ചെകുത്താന്മാരോടും
ചിതറിത്തെറിച്ച  ഓരോ സ്വപ്നങ്ങളും
പകരം ചോദിക്കുന്നൊരു നാള്‍


സ്വബ്ര ശത്വില തീര്‍ത്ത കുടിലര്‍ക്ക്
ചുടല തീര്‍ക്കുന്ന നാള്‍
പന്തമേന്തി വന്ന ഭീരുക്കള്‍
പിന്തിരിഞ്ഞോടുന്ന നാള്‍
പാതി മൊഴിഞ്ഞ ഓരോ
കുരുന്നു വാക്കുകളും
തോല്‍വിയും നിന്ദ്യതയും
സമ്മാനമായി നല്‍കുക തന്നെ ചെയ്യും..

Saturday, November 17, 2012

തിരസ്കൃതന്‍

തിരസ്കൃതന്റെ വിലാപങ്ങള്‍ക്ക്‌
തെരുവോരങ്ങളിലെ
ചാവാലി പട്ടികള്‍ പോലും
ചെവി കൊടുക്കില്ല.

നീ അഭയാര്‍ഥി
മറയില്ലാത്ത കിണര്‍
ഇലകള്‍ ഒന്നായുതിര്‍ന്നു വീണാലും
നെഞ്ച് വിരിച്ചു, പുഞ്ചിരിച്ചു
സ്വാഗതമോതണം.

നീ അഭയാര്‍ഥി
സ്വീകരിക്കാന്‍ ലോകത്തെവിടെയും
മദീനയില്ലയെന്നറിയുന്നവന്‍
ദുരിത പര്‍വ്വം താണ്ടി വന്നവന്‍

നീ അഭയാര്‍ഥി
ഓരോ അധിനിവേഷപ്പടയും
നിന്റെ വയറു കീറുന്ന
ഭീകരര്‍

നീ
ആകാശം മേല്‍ക്കൂരയായുള്ളവന്‍
നിനക്ക് മേല്‍ വര്‍ഷിക്കുന്ന
അഗ്നികള്‍ക്കാരും
കാരണം ബോധിപ്പിക്കേണ്ട തില്ലാത്ത
തിരസ്കൃതന്‍

നീ അഭയാര്‍ഥി
പത്ര താളുകളിലെ
ദൈന്യതയാര്‍ന്ന
കാഴ്ച്ചപ്പണ്ടാരം
നീയെന്ന വാക്കില്‍
കുരുങ്ങി കിടക്കുന്ന
നിസ്സന്ഗതന്‍.

തിരസ്കൃതന്റെ വിലാപങ്ങള്‍ക്ക്‌
തെരുവോരങ്ങളിലെ
ചാവാലി പട്ടികള്‍ പോലും
ചെവി കൊടുക്കാറില്ല.

Friday, November 16, 2012

ജീവിതം


അത് മരണമായിരുന്നില്ല
നിരാശയെ പുകഴ്ത്താന്‍
അയാള്‍ക്കൊരു തുണ്ട് ഭൂമി-
പോലുമുണ്ടായിരുന്നില്ല

ചിരിച്ചു വന്ന മാലാഖയെ
കണ്ടപ്പോള്‍
പ്രതീക്ഷകളില്‍ നിന്നും
അയാള്‍ സ്വാതന്ത്ര്യം നേടി
അങ്ങനെയായിരുന്നു
പറയാത്ത  വാക്കുകളില്‍
അയാള്‍ അഭിമാനിക്കാന്‍
പഠിച്ചത്.
ജീവിതം
ഒരിക്കലും അവസാനിക്കാത്ത
കൊടുംകാറ്റു പോലെ ..

നിശബ്ദതയെ
കാണാന്‍ കഴിയാത്തത്
അത് നീ ഒളിപ്പിച്ചു-
വെക്കുന്നത് കൊണ്ടല്ല.
നിന്റെ കൈ തണ്ടയിലെ
മറുക് കാണാത്തത്
നീളന്‍ കൈ കുപ്പായം
ധരിക്കുന്നത് കൊണ്ടാണ്
മരണത്തിന്റെ കാലൊച്ച
കേള്‍ക്കുമ്പോലെ
നീ പ്രാര്‍ത്ഥനാ നിരതനാകുക
അപ്രിയ സത്യങ്ങള്‍
നിന്നെ നോക്കിച്ചിരിക്കും
സ്വാസ്ഥ്യം തരാതെ.

Tuesday, November 13, 2012

മരണം



കാഴ്ചകളോത്തിരി
വിരുന്നു വന്നിട്ടും
മനുഷ്യരോര്‍ക്കില്ല
മ്ര്ത്യുവിന്‍ വഴി

ദിനാന്ത്യങ്ങള്‍ ഒന്നായ്‌
കൊഴിഞ്ഞു പോയിട്ടും
കുടിച്ചു വറ്റിച്ചും
കളിച്ചുല്ലസിച്ചും
മദിച്ചു ജീവിതം
തിമര്‍ത്തുമിങ്ങനെ
കഴിഞ്ഞിടും കാലം
മരണ മാലാഖ
വിരുന്നു വന്നിടും

കൊടിയ ദുഖത്തില്‍
മനുഷ്യനിങ്ങനെ
തരിച്ചി ടും കാലം
ചെയ്ത തിന്മകള്‍
സംഘമായ് വന്നു
ന്ര്തമാടിടും കാലം
നാം നടന്നു തീര്‍ത്തൊരാ
വഴികളും , പിന്നെ
മൊഴിഞ്ഞു തീര്‍ത്തൊരാ
മൊഴികളും, മുന്നില്‍
തെളിഞ്ഞു നില്‍ക്കുമാ
ദുരന്ത വേളയില്‍
കരഞ്ഞു തീര്‍ക്കുവാന്‍
കണ്ണുനീര്‍ പോലും
ബന്ധങ്ങളില്ലാത്ത
ഇരുട്ടറ യിലേക്ക്
നടന്നു പോകും
ആരവങ്ങളില്ലാതെ

ഒരായിരം ദ്ര്ഷ്ടാന്തങ്ങള്‍
ഒന്നിച്ചു വന്നിട്ടും
ഫറോവയെ നാം
ദിനവും കണ്ടിട്ടും
കാഴ്ചകള്‍ ഒത്തിരി
വിരുന്നു വന്നിട്ടും
മനുഷ്യരോര്‍ക്കില്ല
മിര്ത്യുവിന്‍ വഴി.

മാതാവ്




 ആധുനിക ഗൌളികള്‍ 
 അനീതിയുടെ ഉത്സവക്കാഴ്ചകള്‍ 
 ഒരുക്കുന്ന തിരക്കിലാണ്..
 കരഞ്ഞുടഞ്ഞ കണ്ണുമാ
 യോരമ്മ, കനവില്‍ 
 പാതവക്കിലാരെയോ  തിരയുന്നു.
 സ്വയം മറന്നൊരാ മനസ്സും ശരീരവും  
 പറയാനുള്ളതെല്ലാം പറഞ്ഞു തീര്‍ക്കുന്നു..
 നിറഞ്ഞ പകലുകള്‍ ഒഴിഞ്ഞ സന്ധ്യകള്‍ 
 കരഞ്ഞു തീര്‍ക്കുന്നു ചിരിച്ചുമങ്ങനെ- 
 നിഴലിനോടൊപ്പം നടന്നകലുന്നു... 
 പളപളപ്പിന്റെ തിമിര ബാല്യത്തില്‍ 
 പടിയിറങ്ങിയ മകനെയോര്‍തതമ്മ 
 തെരുവിലലയുന്നു..
 നിറഞ്ഞ മാത്രത്വം നടന്നു തീര്ത്തോരാ- 
 വഴികളും നോക്കി അലറിയാര്‍ക്കുന്നു..
 വരികയില്ലോമനെ ഞാനെന്റെ നീരൂറ്റി
 കാത്തൊരു പൊന്നിന്‍ കുടം
 ഞാനുമെന്‍ ജീവനും മണ്ണോട ലിഞ്ഞിടും 
 മുംബുരു നോക്ക് കാണാന്‍ വരികയില്ലേ
 എന്‍ മരിച്ച സ്വപ്നങ്ങള്‍ക്ക് കവലകാന്‍ നീ
 വരികയില്ലേ...

 ഗൌളികള്‍ ചിരിക്കുന്നു 
 കവലകള്‍ ചുവക്കുന്നു..
 ഈ ജലമേളകളില്‍ നാം സ്വയം മറന്നാടുന്നു..

 തെരുവില്ലമ്മതന്‍ വിലാപഗീതങ്ങള്‍ 
 അലയടിക്കുന്നു.. 
 ആധുനിക ഗൌളികള്‍ 
 അനീതിയുടെ ഉത്സവക്കാഴ്ചകള്‍  
 ഒരുക്കുന്ന തിരക്കിലാണ്..

Sunday, November 11, 2012

നെഗറ്റീവ് ചിത്രങ്ങള്‍


ഓര്‍മ്മകള്‍...
ചുട്ടു പൊള്ളുന്ന മണല്‍ കാട്ടില്‍
ഉരുകി ഒലിക്കുമ്പോള്‍
ഓരോ ഈദും
ശീതീകരിച്ച കുടുസ്സു മുറിക്കുള്ളില്‍
കമ്പിളി പുതച്ചു ഉറങ്ങും...
കടല്‍ കടന്നവന്റെ
വിഷാദ ഹൃത്തിലേക്ക്
നിറഞ്ഞ ചിരിയുമായ് മാലാഖകള്‍
വിരുന്നു വരും ഒരുനാള്‍
അന്ന് പെരും നാള്‍
മൈലാഞ്ചി കൈകളും , കുഞ്ഞുടുപ്പുകളും
കിനാവ്‌  കാണുന്നൊരു
ലോകത്തിലേക്ക് തിരിച്ചു പോകും...
തക്ബീര്‍ ധ്വനികള്‍
ഒരു കപ്പു ചാനല്‍ ചര്‍ച്ചകളില്‍
ആവിയായി പോകുമ്പോള്‍
പ്രലോഭനങ്ങളുടെ ലഹരിപിടിപ്പിക്കുന്ന
തെരുവ് കെട്ട് കാഴ്ചകളില്‍
ചെയ്ത നന്മകള്‍, കര്‍മ്മങ്ങള്‍
ചത്തൊടുങ്ങും
ഔപചാരികതയുടെ പുതു വസ്ത്രങ്ങളില്‍
ഭക്ഷണങ്ങളുടെ കൃത്രിമ കൂട്ടുകളില്‍
ഒരാണ്ടാരുതി യുടെ വിരഹം മാത്രം നല്‍കി
ഓരോ ഈദും കടന്നു പോകും..
ഇവിടെ ഓരോ ആഘോഷവും
ചിലങ്കകള്‍ അഴിച്ചു വെച്ച്
അരങ്ങു ഒഴിഞ്ഞവന്റെ നിഴല്‍ പോലെ
നെഗറ്റീവ് ചിത്രങ്ങളുടെ
നിറമില്ലാത്ത കാഴ്ചകളാണ്..

"ഒപ്പിടി നിര്യന"ക്ക് കുറ്റിയിടുമ്പോൾ!

"ഒപ്പിടി നിര്യന"ക്ക്  കുറ്റിയിടുമ്പോൾ! 💠 ഒരാഴ്ച നീണ്ടു നിന്ന ഒപ്പിടി നിര്യനെ എന്ന ഓൺലൈൻ സമ്മേളനം അവസാനിച്ചിരിക്കുന്നു. ഈയൊരു മാധ്...