Tuesday, November 13, 2012

മാതാവ്




 ആധുനിക ഗൌളികള്‍ 
 അനീതിയുടെ ഉത്സവക്കാഴ്ചകള്‍ 
 ഒരുക്കുന്ന തിരക്കിലാണ്..
 കരഞ്ഞുടഞ്ഞ കണ്ണുമാ
 യോരമ്മ, കനവില്‍ 
 പാതവക്കിലാരെയോ  തിരയുന്നു.
 സ്വയം മറന്നൊരാ മനസ്സും ശരീരവും  
 പറയാനുള്ളതെല്ലാം പറഞ്ഞു തീര്‍ക്കുന്നു..
 നിറഞ്ഞ പകലുകള്‍ ഒഴിഞ്ഞ സന്ധ്യകള്‍ 
 കരഞ്ഞു തീര്‍ക്കുന്നു ചിരിച്ചുമങ്ങനെ- 
 നിഴലിനോടൊപ്പം നടന്നകലുന്നു... 
 പളപളപ്പിന്റെ തിമിര ബാല്യത്തില്‍ 
 പടിയിറങ്ങിയ മകനെയോര്‍തതമ്മ 
 തെരുവിലലയുന്നു..
 നിറഞ്ഞ മാത്രത്വം നടന്നു തീര്ത്തോരാ- 
 വഴികളും നോക്കി അലറിയാര്‍ക്കുന്നു..
 വരികയില്ലോമനെ ഞാനെന്റെ നീരൂറ്റി
 കാത്തൊരു പൊന്നിന്‍ കുടം
 ഞാനുമെന്‍ ജീവനും മണ്ണോട ലിഞ്ഞിടും 
 മുംബുരു നോക്ക് കാണാന്‍ വരികയില്ലേ
 എന്‍ മരിച്ച സ്വപ്നങ്ങള്‍ക്ക് കവലകാന്‍ നീ
 വരികയില്ലേ...

 ഗൌളികള്‍ ചിരിക്കുന്നു 
 കവലകള്‍ ചുവക്കുന്നു..
 ഈ ജലമേളകളില്‍ നാം സ്വയം മറന്നാടുന്നു..

 തെരുവില്ലമ്മതന്‍ വിലാപഗീതങ്ങള്‍ 
 അലയടിക്കുന്നു.. 
 ആധുനിക ഗൌളികള്‍ 
 അനീതിയുടെ ഉത്സവക്കാഴ്ചകള്‍  
 ഒരുക്കുന്ന തിരക്കിലാണ്..

No comments:

Post a Comment

"ഒപ്പിടി നിര്യന"ക്ക് കുറ്റിയിടുമ്പോൾ!

"ഒപ്പിടി നിര്യന"ക്ക്  കുറ്റിയിടുമ്പോൾ! 💠 ഒരാഴ്ച നീണ്ടു നിന്ന ഒപ്പിടി നിര്യനെ എന്ന ഓൺലൈൻ സമ്മേളനം അവസാനിച്ചിരിക്കുന്നു. ഈയൊരു മാധ്...